കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്.